Kerala
കണ്ണൂർ: ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കിഷൻ ജീവനൊടുക്കിയതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കുകയായിരുന്നു. കിഷൻ പോക്സോ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്,
കിഷന്റെ മൃതദേഹം തലശേരിയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മുത്തശ്ശിയും സഹോദരിയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
District News
കാസർഗോഡ്: 2022 ൽ വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.
ആഴ്ചകളോളം നീണ്ടുനിന്ന പോലീസ് കസ്റ്റഡിക്കും പിന്നീട് മൂന്നുവർഷത്തിലേറെക്കാലം നീണ്ട നിയമനടപടികൾക്കും ശേഷമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പര്യാപ്തമല്ലെന്നുകണ്ട് കാസർഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു പ്രതിയെ വെറുതേ വിട്ടുകൊണ്ട് വിധി പ്രഖ്യാപിച്ചത്.
പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ വിനയ് മങ്ങാട്ട്, അബ്ദുൾ ഷഫാഫ്, പി. അരുൺ എന്നിവരാണ് ഹാജരായത്.
Kerala
കാസർഗോഡ്: പോക്സോ കേസ് പ്രതി സബ് ജയിലിൽ മരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ. പോക്സോ കേസിൽ അറസ്റ്റിലായ ദേളി കുന്നുപാറയിലെ മുബഷിർ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ ജയിൽ അധികൃതർ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മുബഷിറിന്റെ കുടുംബം ആരോപിച്ചു.
രണ്ടുമാസം മുമ്പ് ഗൾഫിൽനിന്നും നാട്ടിലെത്തിയ മുബഷിറിനെ
മൂന്നാഴ്ച മുമ്പാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റു ചെയ്തത്. തുടർന്നു കോടതിയിൽ ഹാജരാക്കി കാസർഗോഡ് സബ് ജയിലിലേക്ക് റിമാൻഡു ചെയ്യുകയായിരുന്നു. ഇന്നലെ ഇയാളുടെ മാതാവും സഹോദരനും ജയിലിലെത്തി കണ്ടിരുന്നു. ആ സമയത്ത് ആരോഗ്യപ്രശ്നങ്ങളൊന്നും ഉള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു. അതേസമയം, റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ വിദഗ്ധ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്മോർട്ടമെന്നും എംഎൽഎ വ്യക്തമാക്കി.
ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
ദേളി കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെയും ഹാജിറയുടെയും മകനാണ്. സഹോദരങ്ങൾ: മുനവർ, മുസംബിൽ, സൽമാൻ